16 Feb 2014

ദൈവത്തിന്റെ വിരല്‍പ്പാടു"കൾ"


   പണ്ട് ചോറ്റാനിക്കര മകംതൊഴലിന് എടുത്ത ചിത്രത്തിലെ   സ്ത്രീയെ  എട്ടുവര്‍ഷത്തിനുശേഷം  വീണ്ടും അതേ  സ്ഥലത്ത് അവിചാരിതമായി കണ്ടതും, ഫോട്ടോ എടുത്തു കഴിഞ്ഞയുടനെ അവരെ കാണാതാവുകയും ചെയ്ത സന്ദർഭം ഇന്ന് (ഫെബ്രു.16) രാവിലെ  മാതൃഭൂമിയിൽ കണ്ടു. ഫോട്ടോഗ്രാഫർ ബി. മുരളികൃഷ്ണനാണ് ഈ അസുലഭ മുഹൂർത്തം ലഭിച്ചത്.

    എന്നാൽ  ഹിന്ദുവിലെ തുളസി കാക്കാടിനും മനോരമയിലെ റോബർട്ട്‌ വിനോദിനും കേരള കൗമുദിയിലെ പേരില്ലാത്ത ഫോട്ടോഗ്രാഫർക്കും  "നിമിഷനേരം കൊണ്ട് ആള്‍ക്കൂട്ടത്തിലെവിടെയോ അലിഞ്ഞുപോയ" അതേ സ്ത്രീയെ തന്നെയാണ് ഫ്രെയിമിൽ കിട്ടിയത്.


"ആകസ്മികമായ ഈ ദൈവത്തിന്റെ വിരല്‍പ്പാടു" ഒരേ സമയം ഇത്രയധികം ഫോട്ടോഗ്രാഫർമാർക്കുണ്ടായതാണ് ഏറ്റവും വലിയ അത്ഭുതമായി എനിക്ക് തോന്നിയത്.

2 comments: