2 Jan 2014

കെ എസ് ആർ ടി സി എന്ന മുൾക്കിരീടം അണിഞ്ഞ തിരുവഞ്ചൂർ ! ( മീറ്റ്‌ ദി പ്രസ്സ്‌ : തിരുവഞ്ചൂർ രാധാകൃഷ്ണൻ )


കോട്ടയം: ആഭ്യന്തരം എന്ന വിവാദവകുപ്പ് കൈമാറി, നഷ്ട്ടത്തിന്റെ കണക്കുകൾ മാത്രം പറയുവാനുള്ള കെ എസ് ആർ ടി സിയെന്ന പുതിയ മുൾകിരീടം ധരിച്ചു മന്ത്രി തിരുവഞ്ചൂർ. കെ എസ് ആർ ടി സിയിലെ കണക്കുകൾ കണ്ടു ഭയന്നിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.കോട്ടയം പ്രസ്‌ ക്ലബ്ബിൽ നടന്ന മീറ്റ്‌ ദി പ്രസ്സ്‌ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


     കെ എസ് ആർ ടി സി യുടെ ഇപ്പോഴത്തെ മാസവരുമാനം 144 കോടിയും ചിലവു 237 കോടിയുമാണ്. ഇതിൽ ഏറ്റവും പ്രധാനം പെൻഷനുവേണ്ടിയുള്ള 37 കോടിയാണ്. ഇങ്ങനെയുള്ള ഒരവസ്ഥയിൽ നിന്നും കൊമേർഷ്യൽ അല്ലാത്ത, പൊതുഗതാഗതം ലക്ഷ്യമിട്ടുള്ള ഒരു ബ്രേക്ക്‌ഈവെൻ അവസ്ഥയിൽ നടത്തിക്കൊണ്ടു പോവുക എന്നതാണ് ലക്‌ഷ്യം.

    ഗതാഗതത്തിനോടോപ്പം വനം കായികം സിനിമ പരിസ്ഥിധി എന്നിവയാണ് കയ്യിൽ വന്നിരിക്കുന്ന മറ്റു വകുപ്പുകൾ. ഉമ്മൻ വി ഉമ്മൻ റിപ്പോർട്ട്‌ നാളെ വരും. വർഷങ്ങളായി മലയോരങ്ങളിൽ താമസിച്ചുവരുന്നവർക്ക് അരക്ഷിതാവസ്ഥ ഉണ്ടാവാതെ, പരിസ്ഥിധിയും കർഷകരേയും ബാലൻസ് ചെയ്തുകൊണ്ടുള്ള ഒരവസ്ഥയെ മാത്രമേ സർക്കാർ അനുവദിക്കുകയുള്ളു.

    തിരക്കു പിടിച്ച്‌ സ്വകാര്യവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന കെ എസ് ആർ ടി സിയിൽ തിരുവഞ്ചൂർ പറഞ്ഞ പോലെയുള്ള നടപടികൾ എങ്ങനെ പ്രാവർത്തികമാവും എന്നത്  കാത്തിരുന്നു കാണാം.

മാധ്യമപ്രവർത്തകരുമായി സൗഹൃദ സംഭാഷണം

No comments:

Post a Comment